Sunday, December 9, 2007

ടൂറിസമേ .. ടൂറിസം

ചട്ടുകാലന്‍ ആപ്പാച്ചന്‍ തലകറങ്ങി വീണു !

ബണ്ട്‌ റോഡ്‌ ജംഗ്ഷനു സമീപം വേമ്പനാട്ടൂ കായലിലേക്കു തിരിയുന്ന റോഡിനു ഓരമായിട്ടൂള്ള കള്ളുഷാപ്പിനു സമീപമാണ്ണ്‍ സംഭവം നടന്നത്‌. സംഭവത്തിന്‌ ടിയാണ്റ്റെ ആത്മ മിത്റങ്ങാളയ ഗൂലാന്‍ വറ്‍ഗ്ഗീസും വരാല്‍ വാസുവും സാക്ഷികളായിരുന്നു.

തലകറങ്ങി വീണതിനു ശേഷം ഉടന്‍ കണ്ണുമിഴിച്ച്‌ മലയാളമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത ഏതോ ഭാഷയില്‍ ചില വിക്റുത ശബ്ദങ്ങള്‍ ആപ്പാച്ചന്‍ പുറപ്പെടുവിക്കുക ഉണ്ടായി. അനന്തരം ടി യാണ്റ്റെ ചുണ്ട്‌, മോണ, കിറി എന്നു വിശേഷിപ്പിക്കുന്ന ഭാഗങ്ങള്‍ ഓം എന്ന രൂപത്തില്‍ വളയുകയും, ഒരു ദീറ്‍ഘനിശ്വാസത്തോടെ അദ്ദേഹം അബോധാവസ്തയില്‍ പ്റവേശിക്കുകയും ചെയ്തു.

ചട്ടുകാലന്‍ ആപ്പാച്ചന്‍ കള്ളുകുടിച്ച്‌ തലകറങ്ങി വീണതാണെന്ന് വായനക്കാറ്‍ ധരിക്കുന്നുണ്ടാവാം.

ചട്ടുകാലനാവുന്നതിനു മുന്‍പ്‌ ആപ്പാച്ചന്‍ ഒരു ചെത്തു കാരന്‍ ആയിരുന്നല്ലോ? തുടര്‍ന്നാണ്‌ അദ്ദേഹം ചെത്തു തെങ്ങില്‍ നിന്ന് താഴേവീണ്‌ കാല്‍ ഒടിയുകയും ചട്ടുകാലന്‍ എന്ന നാമം സ്വീകരിക്കുകയും ഉണ്ടായത്‌.

തെങ്ങില്‍ പിന്നീട്‌ കയറിയില്ലെങ്കിലും തണ്റ്റെ പ്രവ്റുത്തി മണ്ടലമായ കള്ളുഷാപ്പില്‍ ദിവസവും എത്തി അവിടെ വരുന്ന സുഹ്റുത്തുക്കളുമായി ഒന്നും രണ്ടും പറഞ്ഞിരിക്കുക അദ്ദേഹത്തിണ്റ്റെ സ്തിരം പരിപാടി ആയിരുന്നു. അന്നും പതിവുപോലെ രാവിലെ എത്തി രണ്ടുകുപ്പി പുലരി അകത്താക്കി മറ്റു സുഹ്റുത്തുക്കളുമായി സംഭാഷണത്തില്‍ മുഴുകുകയാണ്‌ ഉണ്ടായത്‌. കൊടമ്പുളി ഇട്ടുവെച്ച തലേന്നത്തെ അയലക്കറി തന്നോട്‌ മേടിച്ചു കഴിച്ച്‌ പാത്രവും വിരലുകളും വ്റുത്തിയായി നക്കി വെടിപ്പാക്കുക ഉണ്ടായി എന്ന് കറിക്കാരന്‍ രാജേഷ്‌ നായറ്‍ പ്രസ്താവിക്കുക ഉണ്ടായി.

അസാധാരണമാം വിധം കള്ള് അകത്തു ചെന്നതല്ല ആപ്പാച്ചന്‍ തല കറങ്ങി വീഴാന്‍ കാരണമായത്‌.

പിന്നെ അതിനു ഹേതുവായ സംഭവം എന്ത്‌?

ആപ്പാച്ചന്‍ തലകറങ്ങി വീണതും കുമരകം ടൂറിസവും തമ്മില്‍ ഉള്ള ബന്ധം എന്ത്‌?

തലകറങ്ങി വീണതിനു ശേഷം എന്തു സംഭവിച്ചു?

എന്നെല്ലാം ഉള്ള ആയിരം ഡോളര്‍ ചോദ്യങ്ങള്‍ പലഭാഗത്തും തൂങ്ങി ആടിക്കൊണ്ടിരിക്കുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. അവയുടെ ഉത്തരങ്ങള്‍ ഇപ്റകാരമാണ്‌.

ചട്ടുകാലന്‍ ആപ്പാച്ചന്‍ തലകരങ്ങി വീണതും അദ്ദേഹത്തിണ്റ്റെ സുഹ്റുത്തുക്കളായ ഗുലാന്‍ വറുഗ്ഗീസും വരാല്‍ വാസുവും മറ്റു കുടിയന്‍മാരും ചേറ്‍ന്ന് അദ്ദേഹത്തെ ഉണറ്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. പച്ചവെള്ളം, ചൂടുവെള്ളം, കള്ള് തുടങ്ങിയ പാനീയങ്ങള്‍ മുഖത്ത്‌ ഒഴിക്കുകയും കുലുക്ക്‌, ഇടി, തൊഴി തുടങ്ങിയ ശാരീരിക പ്റയോഗങ്ങള്‍ ടോട്ടലായും ചെയിഞ്ചായും നടത്തുകയും ചെയ്ത്തു. ആപ്പാച്ചണ്റ്റെ ശരീരം "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ..." എന്ന് അശേഷം അനക്കമില്ലാതെ കിടന്നു. ക്ഷമ നശിച്ച കുടിയന്‍മാറ്‍ തുടറ്‍ന്നും കുടിച്ച്‌ വെളിവു കെട്ടുകൊണ്ടിരുന്നു.

അതി ബുദ്ധിമാനായ ഗുലാന്‍ വാസു പെട്ടന്ന് തണ്റ്റെ അണ്ടര്‍ വെയറിണ്റ്റെ പോക്കറ്റില്‍ നിന്ന് കറുത്ത ബെറി എന്ന ഫോണ്‍ പുറത്തെടുത്ത്‌ ൯൯൯ എന്ന നമ്പറ്‍ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു. " ഞാന്‌ വണ്ടുറോട്ടി ക്ഷാപ്പീന്നാണ്ണ്‍ വിളിക്കണത്‌. ഇവടെ ചെത്തുകാരന്‍ ... ഛെ ... ചട്ടുകാലന്‍ ആപ്പാച്ചന്‍ തലകറങ്ങി വീണ്‌ കെടക്യേണ്ണ്‍ ... നിങ്ങാ വേഗം വന്ന് എവനെ ആശൂത്റീ കൊണ്ടുപോണം. വെക്കട്ടേ ... തേങ്ങ്സ്സ്‌ ... "

തുടറ്‍ന്ന് അതിവേഗം ഒരു വാഹനം വരുകയും അതില്‍ ചട്ടുകാലന്‍ ആപ്പാച്ചനെ വൈക്കം ഗവണ്‍മണ്റ്റ്‌ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത്തു.

കുമരകം ടൂറിസം എന്ന സംഭവം കുമരകത്തെ മൊത്തമായും അടുത്തുള്ള അച്ചിനകം, കുടവെച്ചൂറ്‍, വെച്ചൂറ്‍, ബണ്ട്‌ റോഡ്‌, ഇടയാഴം എന്നീ സമീപ പ്രദേശങ്ങളെ ചില്ലറയായും ബാധിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു കാലമായി.

വൈക്കോലും നെല്ലും മറ്റും കടത്തിയിരുന്ന കെട്ടുവള്ളങ്ങള്‍ രൂപം മാറി കട്ടിലും കിടക്കയുമിട്ട്‌ കായലില്‍ ചുറ്റാന്‍ തുടങ്ങി. വിദേശത്തു നിന്നും വരുന്ന വിദേശികളും, സ്വദേശത്തുനിന്നും വരുന്ന സ്വദേശികളൂം ആയ വെളം കാണാതെ കിടക്കുന്ന മനുഷ്യരാശികളെ കെട്ടുവള്ളത്തില്‍ കിടത്തി കായല്‍ ചുറ്റാന്‍ തുടങ്ങി.

രാത്റി കായലില്‍ നിറുത്തിയിട്ടിരിക്കുന്ന കെട്ടുവള്ളങ്ങളിലെ പനമ്പട്ട കൊണ്ടുമറച്ച മുറികളില്‍ അവരുടെ മധു വിധു സാമാന്യം തരക്കേടില്ലാതെ മുന്നേെറി. വള്ളം തുഴയുന്ന മാന്യന്‍മാറ്‍ പനമ്പട്ടയില്‍ ഓട്ടയിട്ട്‌ അകത്തു നടക്കുന്ന സത്പ്രവ്റുത്തികള്‍ കണ്ട്‌ സായൂജ്യ മടഞ്ഞു.

ഇതിലെന്തു തെറ്റ്‌? ടൂറിസം കൊണ്ടെന്തു കലഹം?

എന്ന് വായനക്കാറ്‍ നെറ്റി ചുളിച്ചേക്കാം.

കുമരകം പക്ഷിസങ്കേതം എന്ന പൊന്ത കാടുകളില്‍ മധുവിധുവിണ്റ്റെ തിരക്ക്‌ വറ്‍ദ്ധിച്ചതോടെ അവിടെനിന്ന് മൂറ്‍ഖന്‍, അണലി തുടങ്ങിയ ശാന്ത ജീവികള്‍ കുടവെച്ചൂറ്‍, വെച്ചൂറ്‍ തുടങ്ങിയ സമിപ ഭാഗങ്ങളിലേക്ക്‌ മാറി താമസിക്കാന്‍ ആരംഭിച്ചു. കവണാറ്റിന്‍ കര പോലെയുള്ള കുഗ്ഗ്രാമങ്ങളിലെ കള്ളൂഷാപ്പുകള്‍ കള്ള്, മുന്തിരി കള്ള് എന്നുള്ള ബോറ്‍ഡുകള്‍ എടുത്തുമാറ്റി റിസോര്‍ട്ട്‌, പാറ്‍ലറ്‍ എന്നീ നാമധേയങ്ങള്‍ സ്വീകരിച്ചു.

ഇവയില്‍ അതിഭയങ്കരം, ഗജകേസരി എന്നു പറയുന്ന മാറ്റം വന്നത്‌ വസ്തുവിണ്റ്റെ വിലക്കാണ്‌. കുളപ്പായലും, കണ്ടലും നിറഞ്ഞു നിന്നിരുന്ന കായല്‍ ചതുപ്പുകള്‍ക്ക്‌ പൊന്നും വിലകൊടുത്തു മേടിക്കാന്‍ ഇന്ത്യന്‍ ടൈ കെട്ടിയ എച്ചിക്കുട്ടികള്‍ കുമരകം വെച്ചൂറ്‍ ഭാഗ്ഗങ്ങളില്‍ നാല്‍ക്കാലികളില്‍ പാഞ്ഞു നടന്നു. ചതുപ്പുകള്‍ക്ക്‌ പൊന്നും വില കിട്ടിയ അടിയാന്‍മാറ്‍ അതിന്‌ നിരപ്പു നിലങ്ങള്‍ വാങ്ങി മാളികകള്‍ പണിയുകയും തികയാത്ത പണത്തിന്‌ കടം വാങ്ങി കടക്കാരാവുകയും ചെയ്ത്തു.

ഈ സംഭവങ്ങള്‍ എല്ലാം ചേെറ്‍ത്ത്‌ കുമരകം വെച്ചൂറ്‍ ഭാഗത്തുള്ള ചരിത്ത്രകാരന്‍മാറ്‍ "കുമരകം ടൂറിസം" എന്നു നാമകരനം ചെയ്ത്‌ ചരിത്രത്തില്‍ രേഖപ്പെടുത്തി. അനന്തരം ചരിത്റകാരന്‍മാറ്‍ കുമരകം ടൂറിസത്തേെപറ്റി സംവാദങ്ങളും അപവാദങ്ങളും സംഘടിപ്പിക്കുകയും പണം പിരിച്ചെടുക്കുകയും ചെയ്ത്തു. ചുവപ്പു വേഷം ധരിച്ച കമ്യൂണിസ്റ്റുകള്‍ ഇതിനെ പിന്തിരിപ്പന്‍ ആശയമെന്നും ബൂറ്‍ഷ്വായിസം എന്നും വിളിച്ചു. ഖദറ്‍ ധാരികളായ ഗാന്ധികള്‍ ഇതിനെ ഗോളാന്തര വികസനം എന്നു വിളിച്ച്‌ മാമോദീസ മുക്കി. അനന്തരം അവരെല്ലാം ചേറ്‍ന്ന് റിസോറ്‍ട്ടുകളില്‍ തമ്പടിച്ച്‌ കുടിച്ച്‌ കൂത്താടി, മദിച്ച്‌ മദമാടി.

ചതുപ്പു നിലത്തെ കുടിലുകള്‍ അതേപടി നിലനിറ്‍ത്തി, വിദേശികള്‍ക്ക്‌ കേരള ഗ്രാമ ജീവിതം ആസ്വദിക്കാനുള്ള നിലപാടു തറകളാക്കി. കുടിലുകള്‍ക്ക്‌ പുറത്തായി ഓല മറച്ച, മേല്‍ക്കൂരയില്ലാത്ത കക്കൂസ്സുകള്‍ പോലും അതേപടി നിലനിറ്‍ത്തി. അതില്‍ അത്യാവശ്യ കാര്യ സാധ്യത്തിനായി കുത്തിയിരുന്ന വിദേശ വനിത ആശ്വാസത്തോടെ മേലെ ആകാശത്തേക്ക്‌ നോക്കിയപ്പോള്‍, ചാഞ്ഞു കിടന്ന തെങ്ങുകളില്‍ തദ്ദേശ വാസികളായ ചിലറ്‍ കയറിയിരുന്ന് മദാമ്മയുടെ പ്റവ്റുത്തികള്‍ സാകൂതം വീക്ഷിക്കുന്നതാണ്‌ കണ്ടത്‌. "അയ്യോ" എന്ന് ഇംഗ്ഗ്ളീഷില്‍ കരഞ്ഞു കൊണ്ട്‌ മദാമ്മ കിട്ടിയ തുണിയും വാരിയെടുത്ത്‌ ഓടിയെന്നത്‌ ചരിത്രം. കള്‍ചറല്‍ എക്സ്ചേഞ്ചിണ്റ്റെ ഭാഗമായി മദാമ്മ എങ്ങിനെയാണ്‌ കാര്യം സാധിക്കുന്നതെന്നറിയാന്‍ നോക്കിയതാണെന്ന് കൊന്നത്തെങ്ങിണ്റ്റെ മുകളില്‍ കയറിയിരുന്ന ചരിത്റകാരന്‍മാറ്‍ പിന്നീട്‌ പോലീസ്സ്‌ റെക്കാറ്‍ഡുകളില്‍ രേഖപ്പെടുത്തി.

കുമരകം ടൂറിസം എന്ന ലോകമഹായുദ്ധം വരുന്നതിന്‌ മുന്‍പ്‌ കായല്‍ തുരുത്തുകളില്‍ പോയി വന്നിരുന്ന ഏക ജീവികള്‍ ചെത്തുകാരായിരുന്നു. കായല്‍ തുരുത്തുകളില്‍ നിന്ന് ചെത്തുകള്ളു നിറച്ച കന്നാസ്സുകളുമായി ചെത്തുകാറ്‍ ചെറുവള്ളങ്ങള്‍ തുഴഞ്ഞ്‌ കരക്കെത്തി. വേഴാമ്പലുകളായി നിന്നിരുന്ന ഞങ്ങളുടെ തൊണ്ടയിലേക്ക്‌ അവ ആവോളം പകറ്‍ന്നു തന്നു. ആപ്പാച്ചനും ഞാനും തമ്മിലുള്ള ബന്ധം കായല്‍ കള്ളില്‍ ഉടലെടുത്തതാകുന്നു. രക്ത ബന്ധത്തിലും വലീയ ബന്ധം !

അടിക്കടി കായല്‍ തുരുത്തുകളിലേക്ക്‌ യാത്റ ചെയ്യേണ്ടി വന്നപ്പോഴാണ്‌ അവിടെ ഒരു കുടില്‍ കെട്ടിക്കളയാമെന്ന് ആപ്പാച്ചന്‍ തീരുമാനിച്ചത്‌. മാനും മാഞ്ചാടിയും തീണ്ടാത്ത തുരുത്തില്‍ പത്തുസെണ്റ്റു സ്ഥലം പതിനായിരം രൂപയും കള്ളും കൊടുത്ത്‌ ആപ്പാച്ചന്‍ തരപ്പെടുത്തി. വളരെ വറ്‍ഷങ്ങള്‍ക്കു മുന്‍പാണത്‌. അനന്തരം ആ സ്ഥലം അദ്ദേഹം കൈവശാവകാശത്തോടെ അനുഭവിക്കുകയും അവിടെ വള്ളം കെട്ടാനും പ്റാധമിക കറ്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കാനും തുടങ്ങി. ചെത്തുകാരനില്‍ നിന്ന് ചട്ടുകാലനിലേക്ക്‌ രൂപാന്തരം പ്റാപിച്ച ശേഷം ആപ്പാച്ചന്‍ ആ സ്തലത്തേപ്പറ്റി മറക്കുകയും അവിടം പ്റാക്റുതമായി ആമസോണ്‍ വനാന്തരമായി രൂപപ്പെടുകയും ചെയ്ത്തു.

വറ്‍ഷങ്ങള്‍ കടന്നു പോവുകയും ലോകം പരിണമിച്ച്‌ കുമരകം തൂറിസം എന്ന മഹാത്ഭുതം വരികയും ചെയ്തു. കള്ളുഷാപ്പില്‍ സൊറ പരഞ്ഞിരുന്ന ആപ്പാച്ചനെ തേടി സ്ഥലം പൊന്നും വിലക്ക്‌ വാങ്ങുന്ന എച്ചിക്കുട്ടികള്‍ പലതവണ എത്തി. ആപ്പാച്ചന്‍ അവരെ ചിരിച്ചു തള്ളി. ചതുപ്പു കാടിന്‌ വലീയ വിലയൊന്നും ആപ്പാച്ചന്‍ മനപ്പായസം വെച്ചു കുടിച്ചില്ല.

സംഭവദിവസം ! രണ്ടുകുപ്പി പുലരിയും അടിച്ച്‌ ഹ്യൂഗസ്സ്‌ ഷവേസ്സിണ്റ്റെ റെഫറണ്ടത്തേപ്പറ്റി സൊറപറഞ്ഞിരിക്കുകയായിരുന്നു ആപ്പാച്ചന്‍. എച്ചിക്കുട്ടികള്‍ രണ്ടുപേറ്‍ അദ്ദേഹത്തേ തേടി ഷാപ്പിലെത്തി. അനന്തരം ആ പത്തു സെണ്റ്റ്‌ കായല്‍ തുരുത്ത്‌ തങ്ങള്‍ക്കു നല്‍കണം എന്ന് യാചിച്ച്‌ അവറ്‍ ആപ്പാച്ചണ്റ്റെ കാല്‍ക്കല്‍ വീണുരുണ്ടു.

ശല്യം സഹിക്കവയ്യാതെ ആപ്പാച്ചന്‍ " എന്തു വെല തരും?"

"എന്തു വില വേണം?"

ആപ്പാച്ചന്‍ ആലോച്ചിച്ചു. ഈ നാശങ്ങളെ എന്നെന്നേക്കുമായി ഓടിക്കാനെന്തു വഴി? വഴി എഴുതി ഉത്തരം കണ്ടു പിടിച്ചു.

" സെണ്റ്റിന്‌ മൂന്നു ലക്ഷം ... മുപ്പതു ലക്ഷം രൂപാ വേണം ... "

ആപ്പാച്ചന്‍ പുറകോട്ടു ചാഞ്ഞിരുന്നു. വിജയ ഭാവത്തില്‍ ബെഞ്ചില്‍ ഉണങ്ങിയ കറിപ്പാടുകള്‍ ചുരണ്ടി.

എച്ചിക്കുട്ടികള്‍ മുഖത്തോടു മുഖം നോക്കി. അവറ്‍ പെട്ടി തുറന്നു.

"ഇതാ എഗ്രിമണ്റ്റ്‌. ഇതില്‍ തള്ളവിരല്‍ തുപ്പല്‍ തൊട്ടു പതിക്കണം. നാളെ രജിസ്ടാറ്‍ ആഫീസ്സില്‍ വന്ന് അവിടേയും പതിക്കണം. പറഞ്ഞ തുക ഈ പെട്ടിയിലുണ്ട്‌... "

അവറ്‍ പെട്ടി ബെഞ്ചില്‍ വെച്ചു.

ആപ്പാച്ചന്‍ പെട്ടിയിലേക്കു നോക്കി. ആയിരത്തിണ്റ്റെ ഗാന്ധിക്കെട്ടുകള്‍ നോക്കി ചിരിക്കുന്നു. മുപ്പതു ലക്ഷം !

ആപ്പാച്ചന്‍ പിന്നീടൊന്നും പറഞ്ഞില്ല. തുറന്ന വായോടെ ഭൂമിയിലേക്ക്‌ പതിച്ചു.

അനന്തരം ചില വിക്റുത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മുഖം കോടി പോവുകയും ചെയ്ത്തു.

ഈ സംഭവത്തിനു ശേഷം ഉദ്ദേശം മൂന്നു മൂന്നു മാസം കഴിഞ്ഞാണ്‌ ഞാന്‍ ആപ്പാച്ചനെ കാണുന്നത്‌. അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്റസ്റ്റ്‌ ആശുപത്റിയില്‍ വിദഗ്ധ ചികിത്സക്കായി കിടത്തിയിരിക്കുകയായിരുന്നു.

ഗുലാന്‍ വറ്‍ഗ്ഗീസ്സ്‌ പറഞ്ഞു " ഇവിടെ വന്നിട്ടിപ്പം രണ്ടു മാസമായി. ഒരുമാസം ഗവറ്‍മണ്റ്റ്‌ ആശുപത്റീലായിരുന്നു. രൂപാ നാലഞ്ചു ലക്ഷം ചെലവായി. ഇനീം കൊറെ ലക്ഷം വേണം കിറി ഒന്നു നേരേ ചൊവ്വേ ആകാന്‍...ഒന്നും മിണ്ടാട്ടമില്ല... കെടന്ന കെടപ്പാ...അഞ്ചാറു കുപ്പി കള്ളും കുടിച്ച്‌ നല്ല ചക്കക്കുെരു പോലിരുന്ന മനുഷേനാ ... "

ഞാന്‍ ആപ്പാച്ചനെ നോക്കി. കൊടിപ്പോയ കിറിയിലൂടെ കാറ്റുമാത്രം പുറത്തു വന്നു. എന്തോ പറയുകയാണ്‌.

----------------------------------------

Monday, November 26, 2007

ചക്കപ്പഴം തിന്ന സായിപ്പ്‌

ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

സായിപ്പ്‌ ! ഞങ്ങള്‍ ഐ. ടി കാരുടെ കണ്‍കണ്ട ദൈവം !

വെള്ളി വെളിച്ചം പോലെ സായിപ്പ്‌ തണ്റ്റെ പാദം ഞങ്ങളുടെ ഓഫീസ്‌ അങ്കണത്തില്‍ പതിപ്പിച്ച്‌ പ്റത്യക്ഷനായി. എന്തൊരാനന്ദം !

സായിപ്പിനൊന്നു നിവറ്‍ന്നു നില്‍ക്കാന്‍ കഴിയുന്നതിനു മുന്‍പു തന്നെ ഞാന്‍ ഓടിച്ചെന്നു. ചന്ദന ചീളുകള്‍ കൊണ്ട്‌ തീറ്‍ത്ത മാല കഴുത്തില്‍ അണിയിച്ചു. എണ്റ്റെ പുറകെ ഓടിയെത്തിയ ബോസ്സ്‌ മഹലിംഗം കൈയിലുണ്ടായിരുന്ന ബൊക്കെ സായിപ്പിണ്റ്റെ കൈകളില്‍ ബലമായി പിടിപ്പിച്ചു. ബൊക്കെയുടെ അരികിലുണ്ടായിരുന്ന കൂറ്‍ത്ത ഇലകള്‍ കുനിഞ്ഞു നിന്നിരുന്ന സായിപ്പിണ്റ്റെ മുഖത്തെല്ലാം കൊണ്ടു. ചുവന്ന മുഖം ഉയറ്‍ത്തി സായിപ്പ്‌ ഞങ്ങളെ ഒന്നു നോക്കിയതും സിംഹരാജനു മുന്‍പിലെ എലികളെപ്പോലെ ഞാനും മഹാലിംഗവും വിറച്ചു.

കിലുക്കം സിനിമയിലെ ജഗതി ശ്റീകുമാറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ സായിപ്പിണ്റ്റെ കൈപിടിച്ച്‌ ബലമായി കുലുക്കി ഒരു കാച്ചു കാച്ചി

" വെല്‍ക്കം ടു ഇന്ത്യ ... നൈസ്സ്‌ ടു മീറ്റ്‌ യൂ ... "

ഓഫീസ്സിണ്റ്റെ നീണ്ട വരാന്തയിലൂടെ ഞങ്ങള്‍ സായിപ്പിനെ ആനയിച്ചു. കോട്ടും സൂട്ടുമിട്ട്‌, ചന്ദന ചീളിണ്റ്റെ വലിയ മാലയും കഴുത്തിലിട്ട്‌, ഗദ പോലത്തെ ബൊക്കെയും കൈയില്‍ പിടിച്ച്‌ സായിപ്പ്‌ നിവറ്‍ന്നു നടന്നു . ബാലിയുമായി ഗദാ യുദ്ധത്തിനു പോകുന്ന സുഗ്ഗ്റീവനെ പോലെയുണ്ടായിരുന്നു ആ നടത്തം. ഇടവും വലവും വാനര പട പോലെ ഞാനും മഹാലിംഗവും. മറ്റു ടീമംഗങ്ങള്‍ പുറകെ.

"ഹൌ വാസ്സ്‌ യുവറ്‍ ഫ്ളൈറ്റ്‌ ?"

"ഡിഡ്‌ യു ഗെറ്റ്‌ സം സ്ളീപ്പ്‌ ലാസ്റ്റ്‌ നൈറ്റ്‌?"

"ഹൌ വാസ്സ്‌ ദി ബ്റൈക്ഫാസ്റ്റ്‌?"

എന്നെല്ലാമുള്ള, ഏതു സായിപ്പു വന്നാലും ചോദിക്കാറുള്ള സ്തിരം ചോദ്യങ്ങള്‍ ഞങ്ങള്‍ തട്ടി വിട്ടു കൊണ്ടിരുന്നു. സായിപ്പ്‌ ബോംബെ എയറ്‍പ്പോറ്‍ട്ടിനെ കുറിച്ചും, എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ കുറിച്ചും ചില തെറികള്‍ പറഞ്ഞു. വലിയ തമാശ കേട്ടതുപോലെ ഞങ്ങള്‍ ചിരിച്ചു. പുറകെ നടന്നു വരുന്നവരോട്‌ ചിരിക്കാന്‍ ആഗ്യം കാണിച്ചു. അവരും ചിരിച്ചു.

"ഡിഡ്‌ യൂ ലൈക്‌ ദി വെദറ്‍ ഹിയറ്‍ ഇന്‍ ഹൈദരാബാദ്‌?"

എണ്റ്റെ ചോദ്യം കേട്ടതും സായിപ്പ്‌ ദഹിപ്പിക്കുന്ന പോലെ ഒന്നു നോക്കി. നാല്‍പ്പത്തെട്ടു ഡിഗ്രിയില്‍ ചൂടു കാറ്റ്‌ അടിക്കുന്ന കാലം. ഇതും ഒരു കാലാവസ്തയോ എന്നതായിരുന്നു സായിപ്പിണ്റ്റെ ഭാവം.

സ്കോട്ട്‌ ആപ്പെസെല്ലാ എന്ന സായിപ്പ്‌ ഞങ്ങളുടെ അന്ന ദാദാവാണ്‌. ഏതാണ്ട്‌ അന്‍പതു ദശലക്ഷം അമേരിക്കന്‍ ഡോളറിണ്റ്റെ പ്റോജക്റ്റാണ്‌ സായിപ്പു്‌ തന്നിരിക്കുന്നത്‌. പണി ഇതുവരെ എങ്ങും എത്തിയിട്ടില്ല. മാസാമാസം കാശ്‌ ഞങ്ങള്‍ മേടിക്കുന്നുണ്ട്‌.

സായിപ്പ്‌ ഇടക്കിടക്ക്‌ വരും. രണ്ടുമൂന്നു ദിവസം തങ്ങും. റിവ്യൂ മീറ്റിംഗ്‌ എന്നു പറഞ്ഞ്‌ എല്ലാവരെയും വിളിച്ച്‌ തെറി പറയും. അടച്ചിട്ട മുറിയിലായതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ വലിയ പ്രശ്നമില്ല. പോകുന്ന ദിവസം സായിപ്പ്‌ ഒരു പാറ്‍ട്ടി തരും. വിസ്കിയും ബ്റാണ്ടിയും കൊണ്ട്‌ പറഞ്ഞ തെറിയുടെ നാറ്റം കഴുകി കളയും. സായിപ്പ്‌ വലിയവനാണ്‌.

സ്കോട്ട്‌ ഹൈദരാബാദില്‍ വരുന്നത്‌ രണ്ടാമത്തെ തവണയാണ്‌. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാനായിരുന്നു കൂടെ. അന്ന് ബോസ്സ്‌ മഹാലിംഗമല്ല. മലയാളിയായ രമേശന്‍ നായറ്‍.

മീറ്റിംഗുകള്‍ വളരെ ചൂടനായിരുന്നു. സായിപ്പ്‌ വഴങ്ങുന്നില്ല. ഉച്ചയാകാറായപ്പോഴേക്കും രമേശന്‍ നായറ്‍ അതാ ഒരു പരന്ന പാത്റവുമായി പ്രത്യക്ഷപ്പെടുന്നു.

"ഐ ഹാവ്‌ എ പ്ളസണ്റ്റ്‌ സര്‍പ്രൈസ്സ്‌ ഫോറ്‍ യു... " രമേശന്‍ നായറ്‍ വെളുക്കെ ചിരിച്ചുകൊണ്ട്‌ മൂടി തുറന്നു.

അകത്ത്‌ കുരുകളഞ്ഞ നല്ല കൂഴ ചക്കപ്പഴം !

ചക്കപ്പഴത്തിണ്റ്റെ മണം എയറ്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ നിറഞ്ഞു. തുടറ്‍ന്ന് ചക്കപ്പഴത്തെ പറ്റിയും അതിണ്റ്റെ ആയുറ്‍വേദ ഗുണങ്ങളെ പറ്റിയും രമേശന്‍ നായരുടെ വിവരണം.

സായിപ്പ്‌ ഒരു ചൊള തിന്നു. ഒന്നു മടിച്ചു.

വളരെ നാള്‍ കൂടി വീട്ടില്‍ വന്ന മകനെ സ്നേെഹനിധിയായ അമ്മ ഊട്ടിക്കുന്നതു പോലെ രമേശന്‍ നായറ്‍ ആ ചക്കപ്പഴം മുഴുവനും സായിപ്പിനെ കൊണ്ട്‌ തീറ്റിച്ചു.

അതായിരുന്നു തുടക്കം. അല്‍പനേരം കഴിഞ്ഞില്ല, മീറ്റിംഗിനിടക്ക്‌ സായിപ്പ്‌ എഴുന്നേറ്റു.

"എക്സ്‌ ക്യൂസ്സ്‌ മീ ... വെയര്‍ ഈസ്സ്‌ ദി റസ്റ്റ്‌ റൂം ... ?"

കക്കൂസ്സ്‌ എവിടെ എന്നു കാണിക്കാന്‍ ഞാനും രമേശന്‍ നായരും മത്സരിച്ച്‌ ഓടി. സായിപ്പ്‌ ഒരു കൊടുങ്കാറ്റുപോലെ അകത്തു കയറി വാതിലടച്ചു. വ്റുക്ഷങ്ങള്‍ കടപുഴകുന്ന ശബ്ദം !

സായിപ്പ്‌ മടങ്ങി വന്നു. മീറ്റിംഗ്‌ ആരംഭിച്ചു. അധികനേരം കഴിഞ്ഞില്ല സായിപ്പ്‌ വീണ്ടും പുറത്തേക്ക്‌ ഓടി. വഴി സായിപ്പിന്‌ അറിയാമായിരുന്നു.

ഇത്‌ ഒരു എട്ടു പത്തു തവണ ആവറ്‍ത്തിച്ചു. വീണ്ടും സായിപ്പ്‌ ഓടിയപ്പോള്‍ ഓഫീസ്സ്‌ ബോയ്‌ ഓടി എണ്റ്റെ അടുത്തുവന്നു പറഞ്ഞു.

" സാറേ ടോയലറ്റ്‌ പേപ്പറ്‍ തീറ്‍ന്നു. അവിടെ ഇല്ല ... "

ഒന്നും സംഭവിക്കാത്തതു പോലെ സായിപ്പ്‌ തിരിച്ചു വന്നിരുന്നു. സായിപ്പേ ... പേപ്പര്‍ പോലുമില്ലാതെ എങ്ങനെ ...? ഞാന്‍ മനസ്സിലോറ്‍ത്തു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പേപ്പര്‍ പോലും വേണ്ടെന്ന് രണ്ടു മൂന്നു വാട്ടി കൂടി സായിപ്പ്‌ അന്നു തെളിയിച്ചു.

വൈകിട്ട്‌ വാടിയ ചേമ്പിന്‍ തണ്ടു പോലെ സായിപ്പിനെ ഞങ്ങള്‍ താങ്ങി കാറിലിരുത്തി. വണ്ടി വിടും മുന്‍പ്‌ രമേെശന്‍ നായരുടെ ഒരു ചോദ്യം.

" ഹോപ്‌ യൂ എന്‍ ജോയ്ഡ്‌ ദി ഫൂഡ്‌... "

തെറി പറയാന്‍ ആഞ്ഞ സായിപ്പ്‌ പെട്ടന്ന് കൈ പുറകില്‍ താങ്ങി. വണ്ടി വേഗം വിടാന്‍ ഡ്റൈവറോട്‌ ആംഗ്യം കാണിച്ചു.

"ഇത്തവണ ഞാന്‍ ആഹാര കാര്യത്തില്‍ വളരെ കെയറ്‍ഫുള്‍ ആണ്‌... " മീറ്റിംഗ്‌ റൂമില്‍ ഇരുന്നപ്പോള്‍ സായിപ്പ്‌ പറഞ്ഞു.

വാതിലിനപ്പുറം വരാന്തയിലൂടെ സായിപ്പ്‌ ദീറ്‍ഘമായി ഒന്നു നോക്കി. ദുഖ സ്മരണകള്‍ അയവിറക്കുന്നതു പോലെ.

ചന്ദന ചീളിണ്റ്റെ മാല അപ്പോഴും കഴുത്തിലുണ്ട്‌. ഗരുഡന്‍ തൂക്കത്തിന്‌ ഗരുഡന്‍ അണിയുന്ന മാല പോലെ.

"അതിനി ഊരി വെക്കാം ..." ഞാന്‍ പറഞ്ഞു.

"ഓഹോ ... ഇനി എപ്പോള്‍ ഇടണമെന്ന് പറഞ്ഞാല്‍ മതി ..." സായിപ്പ്‌ മാല ഊരി അടുത്തു വെച്ചു.

പ്റോജക്ട്‌ റിവ്യൂ ആരംഭിച്ചു. പതിവു പോലെ പണിയൊന്നും ആയിട്ടില്ല. തെറിയഭിഷേകം. ഇടക്ക്‌ ഒരു ചാന്‍സു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു.

" ലഞ്ചിന്‌ എന്തു വേണമോ ആവോ ... ?"

"ഡബിള്‍ ചീസ്സ്‌ പിസ്സാ. എരിവില്ലാത്തത്‌. വേറൊന്നും വേണ്ടാ... "

സായിപ്പ്‌ എന്നെ ഒന്നിരുത്തി നോക്കി. ഞാന്‍ വല്ല വിഷവും കൊടുക്കുമെന്ന് അയാള്‍ക്ക്‌ സംശയം ഉള്ളതു പോലെ.

കേട്ടപാതി കേള്‍ക്കാത്ത പാതി മഹാലിംഗം ചാടി പുറത്തു കടന്നു. " ഞാന്‍ കൊണ്ടുവരാം" .

മീറ്റിംഗ്‌ തുടറ്‍ന്നു. ഉച്ചയാവുന്നു. സായിപ്പിന്ന് വിശന്നു തുടങ്ങി. എവിടെ പിസ്സാ എന്ന ഭാവത്തില്‍ എന്നെ ഒന്നു നോക്കി.

മഹാലിംഗം വാതില്‍ തുറന്ന് അകത്തു വന്നു.

"ഐ ഹാവ്‌ എ പ്ളസണ്റ്റ്‌ സര്‍പ്രൈസ്സ്‌ ഫോറ്‍ യു..."

വെളുക്കെ ചിരിച്ച്‌ മഹാലിംഗം പാത്റം തുറന്നു.

കുരു കളഞ്ഞ നല്ല കൂഴ ചക്കപ്പഴം !

മഞ്ഞ അല്ലികള്‍ കാട്ടി അത്‌ സായിപ്പിനെ നോക്കി ചിരിച്ചു.

ടാറ്‍സനെ നേരിടുന്ന ഗോറില്ലയേപ്പോലെ ഇരുകൈകളും നെഞ്ചിലിടിച്ച്‌ സായിപ്പ്‌ എഴുന്നേറ്റു.

വെടികൊണ്ട പന്നിയെ പ്പോലെ വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്കോടി.

മഹാലിംഗത്തിനെ ദൈവം രക്ഷിക്കട്ടെ...
----------------------------------------------------

Thursday, November 22, 2007

ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ...

ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ...

ഓതിരം ... കടകം ... തിരിഞ്ഞു നിവറ്‍ന്ന് കാലുകുത്തി ... കാലുയറ്‍ത്തി ... ചവുട്ടിയമറ്‍ന്ന് ...ഹെണ്റ്റമ്മേ ... പയറ്റു പലതും പയറ്റി തളറ്‍ന്ന് ഞാന്‍ കൈവരി കല്ലില്‍ ഇരിക്കുകയായിരുന്നു. അല്ലറ ചില്ലറ വിജയങ്ങള്‍ ഇല്ലാതിരുന്നില്ല, പക്ഷെ പൊതുവെ ചവിട്ടും തൊഴിയും ആയിരുന്നു നേെട്ടം.

കോഴിക്കോടു ജനിച്ചിരിന്നെങ്കില്‍ ... അല്ലാ കോട്ടയം പത്റത്തില്‍ സബ്‌ എഡിറ്ററ്‍ ആയിരുന്നെങ്കില്‍... അതുമല്ലാ ഡെല്‍ഹിയില്‍ ചുറ്റിത്തിരിഞ്ഞിരുന്നെങ്കില്‍ ... (പടയോട്ടങ്ങളുടെ ഡെല്‍ഹി...ഖുരാനകളുടെ ...ഡെല്‍ഹി...) വെറുതേ ചുറ്റിത്തിരിഞ്ഞിട്ട്‌ കാര്യമില്ല ..വിജയന്‍ കൊണാട്ടു പ്ളേസില്‍ കാറ്‍ട്ടൂണ്‍ ഓഫീസ്സ്‌ നടത്തിയ്രുന്ന കാലത്ത്‌ ഡെല്‍ഹിയില്‍ ഉണ്ടായിരുന്നിരിക്കണം. മുകുന്ദന്‍ ഫ്റെഞ്ച്‌ എംബസിയില്‍ പണിയെടുത്തിരുന്ന കാലത്ത്‌, നാരായണപ്പിള്ളയും കാക്കനാടനും വീ.കേ.എനും ഡേല്‍ഹിയില്‍ ഉണ്ടായിരുന്ന കാലത്ത്‌ ... കോണാട്ടുപ്ളേസിലെ കേരളാക്ളബ്ബില്‍ എഴുത്തുകാരൊക്കെ കഥവായിച്ച്കിരുന്ന കാലത്ത്‌. അന്നൊന്നും ഡെല്‍ഹിയില്‍ എത്താന്‍ പറ്റീല്ല... അന്ന് നമ്മള്‌ വള്ളിനിക്കറിട്ട്‌ മാവിലെറിഞ്ഞ്‌ നടക്കുന്ന പ്റായം.

വയസ്സറിയിച്ച്‌ ചുരികയെടുത്ത്‌ പയറ്റിതുടങ്ങിയപ്പോഴോ അങ്കത്തട്ടു മുഴുവനും പയറ്റുകാരെകൊണ്ട്‌ നിറഞ്ഞിരിക്കയാണെന്ന് അപ്പോഴല്ലേ അറിയണത്‌ ! തള്ളാനാശാനില്ലാതെ തട്ടേലെടം കിട്ടില്ലാന്ന് പിന്നെ പിന്നെ മനസ്സിലാക്കി. തിക്കിത്തെരക്കി ചില്ലറ പയറ്റൊക്കെ പയറ്റി. നാലു കൊല്ലത്തെ എഞ്ചിനീയറിൊഗ്‌ പഠനം നല്ല മലയാളത്തിണ്റ്റെ കൂമ്പൊടിച്ചു. എന്താടാ കുശുമ്പു പറയുവാണോന്ന് തോന്നാം... കുശുമ്പൊന്നുമല്ലന്നേ ... അയ്യേ ... പച്ചപരമാറ്‍ത്ഥം അങ്ങനെ പയറ്റി തളറ്‍ന്ന ഞാന്‍ അല്ലറചില്ലറ വിജയവും അതിലേറെ പരാജയവും ഏേറ്റുവാങ്ങി ചുരികയും വച്ച്‌ വായില്‍നോക്കി ഇരിക്കും കാലം. അതാവരുന്നു ചാപ്പന്‍ !

ഓടിത്തളര്‍ന്ന് ചാപ്പന്‍ നേരെ എണ്റ്റെ മുമ്പില്‍ വന്നു നിന്നു. ആഗതനായ ചാപ്പനെ ഞാന്‍ ഗൌരവപൂറ്‍വം ഒന്നിരുത്തി നോക്കി. ചുരികത്തലപ്പൊന്നു വളച്ച്‌ കുഴിനഖം ഒന്നു തോണ്ടി. ഞാന്‍ ചോദ്യപൂറ്‍വ്വം ഒന്നു മൂളി
‘ ... ഉം... '
‘ആാശാനേ ... വെറുതേ കുത്തിയിരിക്കണ്ട നേരല്ലിത്‌' ചാപ്പന്‍ മൊഴിഞ്ഞു

' ഹും ... നോം ഒരു പോരാളിയാണെന്ന് മറക്കണ്ടാ ...ബഹുമാനത്തിന്‌ ഒരു കുറവും വേണ്ടാ ... കഴഞ്ചിന്‌ ഭയവും കൂടി ചേറ്‍ത്തോളൂ ... '

' അതൊക്കെ വിടാശാനെ ...' ചാപ്പന്‍ നേരെ കാര്യത്തിലേെക്ക്‌ കടന്നു.

'ബ്ളൊഗനാറ്‍കാവില്‍ പൂരം തൊടങ്ങി ... ബ്ളോഗന്‍മാരായ ബ്ളോഗന്‍മാരെല്ലാം പയറ്റി തെളിഞ്ഞു തുട്റ്റങ്ങി ... '

' ചാപ്പാ ... ഇനി ഒരങ്കത്തിന്‌ നമുക്ക്‌ ബാല്യംണ്ടോ ...വയാഗ്ര പാല്‍കഞ്ഞീലിട്ട്‌ കഴിക്കണോ ബാല്യംണ്ടാവാന്‍ ... '

'ഒന്നും വേണ്ടാ. ബ്ളോഗനാറ്‍കാവില്‌ ആരും ആരെം അരിഞ്ഞു വീഴ്ത്തണ്ടാ ... അതെല്ലാം പത്റ പൂരത്തില്‌ ... ഇവിടെ എല്ലാറ്‍ക്കും എടണ്ട്‌ ... '

'ഉവ്വോ ... എല്ലാറ്‍ക്കും എടണ്ടെന്നോ ? കൊള്ളാല്ലോ കളീ ... "

അങ്ങനെ ഞാന്‍ സത്യന്‍മാഷേം ഷീലാമ്മേം മനസില്‍ ധ്യാനിച്ച്‌ , ചുരിക എടുത്ത്‌ ഇറങ്ങിയിരിക്ക്യാണേ ... തട്ടുകേട്‌ കൂടതെ കാത്തോണേ ണ്റ്റെ ഭഗോതീ..

ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ഞാനിതാ ബ്ളോങ്കം കുറിക്കുന്നു. ബ്ളഗത്തട്ടില്‍ ഇനി എണ്റ്റെ ബ്ളോഗുകളും ...